Posts

Showing posts from 2010

ഭയം

ഇരുട്ടിന്റെ കട്ടി കൂടാന്‍ കാത്തിരുന്നു. നാലും കൂടിയ കവലയില്‍ നിന്നും ആളുകള്‍ പിരിഞ്ഞു തുടങ്ങി. ആരുടേയും നോട്ടം പെടാതെ മുറുക്കാന്‍ കടയിലും, വായനശാലയുടെ തിണ്ണയിലുമൊക്കെയായി തങ്ങി നിന്നു. ചായക്കട പൂട്ടി വാതിക്കല്‍ തൂക്കിയിട്ട പെട്രോമാക്‍സ് അണയ്ക്കാന്‍ തുടങ്ങുമ്പോള്‍ വറുതു മാപ്ല ചോദിച്ചു, “ നിയ്യെന്താ നിന്ന് പര്ങ്ങണത്? വീട്ടീപ്പോണില്ലേ?...” “ഉം. പോകേണ്..” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. “എന്നാ വാ..” വറുതുമാപ്ല ടൊര്‍‌ച്ചു തെളിച്ച് മുമ്പേ നടന്നു. വരുന്നില്ലയെന്നു പറയാനുള്ള ധൈര്യം വന്നില്ല. പതിയെ പിന്നാലെ നടന്നു. വറുതുമാപ്ല എന്തൊക്കെയോ ചോദിച്ചു. മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. വരമ്പത്തേക്ക് കയറിയപ്പോള്‍ നടത്തം മെല്ലെയാക്കി. വറുതുമാപ്ലയുടെ ശബ്ദം അകന്നകന്നു പോയി. ടോര്‍‌ച്ചിന്റെ വെട്ടവും ഒരു പൊട്ടുപോലെയായി, മെല്ലെ കണ്ണില്‍ നിന്നും മറഞ്ഞു. പിന്നെ തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. ഇടവഴി കടന്ന്, കൊയ്ത്തു കഴിഞ്ഞ പാടം കടന്ന്, കൈതക്കാടിനിടയിലൂടെയുള്ള കുറുക്കു വഴി കടന്ന് സേവ്യറുമാഷിന്റെ വീട്ടിനു പിന്നിലെത്തുമ്പോള്‍ ആകാശത്ത് ഒരൊറ്റ നക്ഷത്രം പോലുമില്ല.കറുത്ത

ഗ്രഹണം

മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിലാണതു സംഭവിച്ചത്‌. എന്റെ മനസ്സ്‌ എന്നോടു പിണങ്ങിയിറങ്ങിപ്പോയി. അരുതെന്നു പറയുവാന്‍ കഴിഞ്ഞില്ല. ജീവിതത്തിലന്നോളം തെറ്റും ശരിയും പറഞ്ഞുതന്നിട്ട്, തളര്‍‌ന്നു വീണപ്പോഴെല്ലാം താങ്ങായ് നിന്നിട്ട്, ഒരു രാത്രിയില്‍ ഒന്നും പറയാതെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയാല്‍ എന്തു ചെയ്യാന്‍ കഴിയും? നെഞ്ചിനുള്ളില്‍, ഉരുകിത്തിളയ്ക്കുന്ന ലാവ പോലെ നൊമ്പരങ്ങള്‍ ഒഴുകിപ്പടര്‍ന്നപ്പോഴൊക്കെ ‘തളരല്ലേ.. നിനക്കെന്നില്‍ വിശ്വാസമില്ലേ? നോക്ക്‌, ഈ വേനലിനപ്പുറം ഒരു വിളിപ്പാടകലെ വസന്തമെത്തിനില്‍ക്കുന്നുണ്ട് ‘ എന്ന് കാതില്‍ ചൊല്ലിത്തന്നിട്ട്, പിന്നെ എന്നെ വിട്ടു പോയതെന്തിനാണ്? ആ ഇരുട്ടില്‍ എങ്ങോട്ടാണ് പോവുന്നത് എന്നുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. എന്നോട് പിണങ്ങിത്തന്നെയാവുമോ പോയത്? ഒരു പക്ഷെ, മടുത്തുകാണും. എന്നോടൊപ്പം എന്റെ ദു:ഖങ്ങളേയും പേറി, ഒരുപാടു നാള്‍ കൂടെ നടന്നില്ലേ. ഒരിക്കലെങ്കിലും ചിറകുവിടര്‍ത്തി സ്വതന്ത്രമായൊന്നു പറക്കാന്‍ ശ്രമിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? സ്വന്തം ചിറകുകള്‍ മുറിച്ച്‌ സ്വയം കൂട്ടിലടച്ച്, എത്രനാള്‍? മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. പ്രകൃതി തലതല്ലി കരയു